Saturday, 9 August 2025

ഹസ്ക്കിയേൽ കണ്ട രഥം!



ദീർഘദർശിയായ ഹസ്ക്കീയേൽ ഒരു ദർശനം കാണുന്നു. വിശേഷപ്പെട്ട നാല് ജീവികളാൽ പൂട്ടപ്പെട്ട ഒരു രഥത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ്റെ തേജസ് അത്യന്തം ഭ്രമിക്കത്തക്കതായിരുന്നു. കർത്താവിൻ്റെ ആ രഥം വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു. 

കന്യകയെ രഥത്തോട് ഉപമിച്ച നിരവധി സൂചനകൾ പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ കാണുന്നുണ്ട്. മംഗളവാർത്തയുടെ അനുസ്മരണദിവസത്തിൽ അവൾ രഥമാകുന്നു എന്ന് പാടുന്നുണ്ട്. യൽദോ പെരുന്നാളിൽ ഉന്നതങ്ങളിൽ തേരിൽ വസിക്കുന്നവൻ കന്യകയുടെ കൈകളാൽ താലോലിക്കപ്പെട്ടു എന്നു യാക്കോബ് മൽപ്പാൻ്റെ ഒരു ഗീതമുണ്ട്. ഇഹത്തിലൊരു രാജ്യമില്ലാത്ത  രാജാവിനെ വഹിച്ച രഥമാണ് വിമലകന്യക. 

വിമലകന്യകയുടെ ഏറ്റവും വലിയ വിശേഷണം ദൈവത്തെ വഹിച്ചവൾ ( തെയോട്ടോക്കോസ്) എന്നാണ്. ദൈവസാന്നിധ്യത്തെ അതിൻ്റെ പൂർണതയിൽ, കലർപ്പോ വ്യത്യാസമോ കൂടാതെ സാധു പെൺകുട്ടി വഹിച്ചു. അവൻ തൻ്റെ സത്തയെ നിലനിർത്തി അവളിൽ ഇറങ്ങി, അവളിൽ നിന്ന് ശരീരം സ്വീകരിച്ചു. സകലർക്കും പോഷണം ഏകുന്നവൻ അവളിൽ നിന്ന് പാൽ കുടിച്ചുറങ്ങി. സകലരുടെയും ആകുലതകൾ കേൾക്കുന്നവൻ നിർമ്മല കന്യകയുടെ താരാട്ട് കേട്ട് മയങ്ങി; അതിലും വിസ്മയമെന്താണുള്ളത്?

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പത്താം ദിവസം.

No comments:

Post a Comment