Saturday, 1 March 2025

സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

ഓരോ നോമ്പ് കാലത്തെയും പ്രാർഥന സഭയിൽ സമാധാനം ഉണ്ടാകണമെന്നതായിരുന്നു; ഉടയതമ്പുരാൻ്റെ മനുഷ്യാവതാരത്തെ തന്നെ അപഹസിക്കുന്ന ഭിന്നത അവസാനിപ്പിച്ച് ഒരു മനസോടെ പ്രാർഥിക്കാൻ ഇടയാകണമെന്നതായിരുന്നു!

ഇത്തവണയും അത് തന്നെയാണ്. സാധ്യമല്ല എന്നു ബുദ്ധി ഓർമിപ്പിക്കുമ്പോഴും മനസ് അവിടെ നിൽക്കുകയാണ്. മാറി ചിന്തിക്കുവാനുള്ള കഴിവ് ഇതുവരെ കിട്ടിയിട്ടില്ല. സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനത്തെക്കുറിച്ച് പൗലോസ് ശ്ലീഹാ ഫിലിപ്പ്യരെ എഴുതി അറിയിച്ചിട്ടുണ്ടല്ലോ!
അതാണൊരു ആശ്രയം!
അതിലാണ് പ്രത്യാശ!
പിന്നെ,
തൻ്റെ സമാധാനം തന്നിട്ടു പോയ നസറായൻ്റെ ഉറപ്പിലും.
ഡെറിൻ രാജു

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...