ദൈവസാന്നിധ്യം പൊരുൾ തിരിഞ്ഞ് മനുഷ്യൻ്റെ ബലഹീനതകളോട് താദാത്മ്യം പ്രാപിക്കുവാൻ ഇടയായതിൻ്റെ കാരണം തൻ്റെ പ്രതിരൂപത്തോടുള്ള സവിശേഷമായ പ്രതിപത്തി കൊണ്ടാണ്; സ്നേഹം കൊണ്ടാണ്.
ആ ഒരു ഇറങ്ങി വരവിനിടയാക്കിയത് മറിയാമിൻ്റെ അത്രമേൽ നിഷ്‌കളങ്കമായ ഒരു സമ്മതമത്രെ! അങ്ങേയറ്റം ധൈര്യത്തോടെ ഉന്നതത്തിൽ നിന്നുളള ആ ഒരു താല്പര്യത്തിനു, ഒരു വിമോചകനായുള്ള സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനു തന്നിലൂടെ ഒരു പൂർണതയ്ക്കായി മറിയാം സമ്മതമറിയിക്കുക ആയിരുന്നു.
വിമോചകനെ ഉദരത്തിൽ വഹിച്ചു കൊണ്ട് മറിയാം ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം നടത്തുന്നുണ്ട്! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ച് വിനീതരെ ഉദ്ധരിക്കുന്ന ദൈവാനുഭവം. ആ പ്രഖ്യാപനത്തിനു വിമലകന്യകയോളം അവകാശമുള്ളയാരുണ്ട്? ആ പ്രഖ്യാപനം കേട്ട് ഉറങ്ങിയവനെ പിന്നീട് ബദ്ധൻമാർക്കു വിമോചനവും പീഡിതർക്കു വിടുതലും പ്രഘോഷിപ്പാൻ പഠിപ്പിച്ചതും ആ അമ്മ തന്നെയല്ലെ?
ഡെറിൻ രാജു
ശൂനോയോ നോമ്പ് - രണ്ടാം ദിവസം