Saturday, 27 June 2020
ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി / ഡെറിന്‍ രാജു
1. നാലാം ശതാബ്ദത്തില്‍ കാതോലിക്കാ സ്ഥാപനം ഉണ്ടായതു മുതല്‍ ആരുംതന്നെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം എന്നതു ഉപയോഗിച്ചിട്ടില്ല.
Thursday, 28 March 2019
പാതി നോമ്പിലെ കുരിശ് സ്ഥാപിക്കൽ: വിവിധ നടപടിക്രമങ്ങളില്‍ / ഡെറിന്‍ രാജു
പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ കോനാട്ട് മാർ യൂലിയോസിന്റെ വൃത്താന്തപുസ്തകം (എഡിറ്റർ ഡോ. കുര്യൻ തോമസ്), ശെമവൂൻ മാർ ദീവന്നാസിയോസിന്റെ നാളാഗമം (എഡിറ്റർ: ഫാ.ഡോ. ജോസഫ് ചീരൻ) , കോനാട്ട് മാത്തൻ മൽപാന്റെ നടപടിക്രമം (1910), തകടിയേൽ യാക്കോബ് കശീശായുടെ നടപടിക്രമം (1950), പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായുടെ നടപടിക്രമം, യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ നടപടിക്രമം (1983) എന്നിവയാണ്.
1. കോനാട്ട് മാർ യൂലിയോസിന്റെ വൃത്താന്തപുസ്തകം.
1876- നോടടുത്ത് രചിച്ചിരിക്കാവുന്ന ഈ പുസ്തകം ഇദംപ്രഥമായി പ്രസിദ്ധീകരിച്ചത് ഡോ. കുര്യൻ തോമസിന്റെ പത്രോസ് പാത്രിയർക്കീസിന്റെ പരിഷ്കാരങ്ങൾ എന്ന പുസ്തകത്തിലാണ്. പത്രോസ് തൃതീയൻ പാത്രിയർക്കീസ് നടത്തിയ ശുശ്രൂഷകളുടെ ദൃക്സാക്ഷി വിവരണമാണ് ഇതിലുള്ളത്. പാതിനോമ്പിന്റെ ഭാഗത്തെ പരാമർശം ഇപ്രകാരമാണ്.
..ചൊവ്വാഴ്ച ഉച്ചക്കു മുറപ്രകാരം പെങ്കീസായിൽ നിന്നു പെൽഹദിയെയുമ്മാ യും ത്ശശായിനും നമസ്കരിച്ചശേഷം, കുരിശുനാട്ടുവാൻ ഉണ്ടാക്കിയ തണ്ടമ്മെൽ അൽമത്തി ധരിപ്പിച്ചു. വെള്ളിക്കുരിശിൻമേൽ തൂവാല ചുറ്റി കുരിശു തണ്ടുമ്മെൽ നിവർത്തി. രണ്ടു വശത്തും അതിമെൽ തന്നെ മെഴുകുതിരിയും കൊളുത്തി. പള്ളിയുടെ നടുക്കു നാട്ടിനിറുത്തികൊണ്ടു ശഹീമ്മായിൽ നിന്നു അന്നത്തെ റംശാതൊട്ടു നമസ്ക്കരിച്ച. ആ കൗമാ തികച്ച ബസലൊസ എമ്മയും മഹയിമ്മനീനാനും ചൊല്ലി. കുമ്പിടീലും കഴിച്ചു മുറപ്രകാരം നിർത്തി.
അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാൽഭാഗത്തെ ഈ രേഖയിൻപ്രകാരം തലേ ദിവസം തന്നെ സ്ളീബാ ഗോഗുൽത്തായിൽ നാട്ടിയിരുന്നു.
..ചൊവ്വാഴ്ച ഉച്ചക്കു മുറപ്രകാരം പെങ്കീസായിൽ നിന്നു പെൽഹദിയെയുമ്മാ യും ത്ശശായിനും നമസ്കരിച്ചശേഷം, കുരിശുനാട്ടുവാൻ ഉണ്ടാക്കിയ തണ്ടമ്മെൽ അൽമത്തി ധരിപ്പിച്ചു. വെള്ളിക്കുരിശിൻമേൽ തൂവാല ചുറ്റി കുരിശു തണ്ടുമ്മെൽ നിവർത്തി. രണ്ടു വശത്തും അതിമെൽ തന്നെ മെഴുകുതിരിയും കൊളുത്തി. പള്ളിയുടെ നടുക്കു നാട്ടിനിറുത്തികൊണ്ടു ശഹീമ്മായിൽ നിന്നു അന്നത്തെ റംശാതൊട്ടു നമസ്ക്കരിച്ച. ആ കൗമാ തികച്ച ബസലൊസ എമ്മയും മഹയിമ്മനീനാനും ചൊല്ലി. കുമ്പിടീലും കഴിച്ചു മുറപ്രകാരം നിർത്തി.
അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാൽഭാഗത്തെ ഈ രേഖയിൻപ്രകാരം തലേ ദിവസം തന്നെ സ്ളീബാ ഗോഗുൽത്തായിൽ നാട്ടിയിരുന്നു.
2. ശെമവൂൻ മാർ ദീവന്നാസിയോസിന്റെ നാളാഗമം
ഇതിലും തലേ ദിവസം ഗോഗുൽത്താ സ്ഥാപിച്ചതായി പരാമർശിക്കുന്നു. ഇങ്ങനെ പറയുന്നു. ..30-ാം തീയതി ബുധനാഴ്ച പാതി നോമ്പായിരുന്നു. അന്ന് പിതാവ് കാലത്ത് നമസ്കാരം കഴിഞ്ഞ് കുർബാന ചൊല്ലി.. പള്ളിയുടെ മദ്ധ്യേ തലേ ദിവസം സ്ഥാപിച്ചിരുന്ന കർക്കബ്സ എന്ന സിംഹാസനത്തിന്റെ മുമ്പാകെ കിഴക്കോട്ട് മുഖാമായി നിന്ന് ആയതിനു ക്രമങ്ങൾ ചൊല്ലിക്കഴിഞ്ഞ് ഹൗദ് മാലാഖേ മുതലായ നിറുത്തുകൾ ചൊല്ലി..
കോനാട്ട് യൂലിയോസിന്റെയും ശെമവൂൻ ദീവന്നാസിയോസിന്റെയും നാളാഗമങ്ങൾ പത്രോസ് തൃതീയൻ നടത്തിയ ശുശ്രൂഷകളുടെ വിവരണമാകയാൽ രണ്ടും പരസ്പരം വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുവാൻ ഉപകരിക്കും.
കോനാട്ട് യൂലിയോസിന്റെയും ശെമവൂൻ ദീവന്നാസിയോസിന്റെയും നാളാഗമങ്ങൾ പത്രോസ് തൃതീയൻ നടത്തിയ ശുശ്രൂഷകളുടെ വിവരണമാകയാൽ രണ്ടും പരസ്പരം വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുവാൻ ഉപകരിക്കും.
3. കോനാട്ട് മൽപ്പാന്റെ നടപടി ക്രമം (1910)
മലങ്കരയിലെ തെക്കും വടക്കുമുള്ള പള്ളിക്രമങ്ങൾ ഏകീകരിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച കോനാട്ട് മാത്തൻ മൽപ്പാന്റെ നടപടിക്രമത്തിൽ പറയുന്നതും തലേ ദിവസം സന്ധ്യയ്ക്കു കുരിശ് സ്ഥാപിക്കണമെന്നാണ്. പറഞ്ഞിരിക്കുന്നത് .. സന്ധ്യാനമസ്കാരം ആരംഭിക്കുന്നതു ചൊവ്വാഴ്ചയാകയാൽ റംശോയുടെ ആരംഭ കൗമാ കഴിഞ്ഞ് റാഹേമ്മാലയ് ആലോഹോ..( 51-ാം മസ്‌മൂറ)യ്ക്കു മുമ്പായി പള്ളിയുടെ മദ്ധ്യത്തിൽ കുരിശുമൊന്തക്കൊടിയിട്ട് അലങ്കരിച്ച ഗോഗുൽത്തായിൽ സ്ളീബായുടെ കോലോകളോ എക്ബോകളോ ചൊല്ലിക്കൊണ്ട് കുരിശ് നാട്ടി അതിന്മേൽ ഊറാറ ഇടേണ്ടതും ഇരുവശത്തും ഗോഗുൽത്തായുടെ തണ്ടിൻമേൽ മെഴുകുതിരികൾ കൊളുത്തി കുത്തുകയും മറുവഹസാകൾ വെക്കുകയും ചെയ്യേണ്ടതും ആകുന്നു.
4. തകടിയേൽ യാക്കോബ് കശീശായുടെ നടപടിക്രമം (1950)
പല കാര്യങ്ങളിലും കോനാട്ട് മൽപാന്റെ നടപടിക്രമത്തിനോട് സാമ്യം പുലർത്തുന്ന ഇതിലും പറയുന്നതു മൽപ്പാൻ പറയുന്നതു പോലെ തലേന്നു സന്ധ്യാനമസ്കാരത്തിൽ 51-ാം മസ്‌മൂറായ്ക്ക് മുമ്പായി ഗോഗുൽത്തായിൽ കുരിശ് നാട്ടണം എന്നാണ്.
5. മാത്യൂസ് പ്രഥമൻ ബാവായുടെ നടപടിക്രമം
ഇതിൽ കാണുന്നത്.. സന്ധ്യാ നമസ്കാരത്തിനു മുമ്പുതന്നെ കുരിശുമൊന്ത കൊടിയിട്ട് അലങ്കരിച്ച ഗോഗുൽത്താ പള്ളിയുടെ മദ്ധ്യത്തിൽ കൊണ്ടു വന്നു വയ്ക്കുന്നു. അതിൽ വയ്ക്കുന്നതിനുള്ള കുരിശ് ഊറാറ ചുറ്റി സൗകര്യം പോലെ നമസ്കാരമേശയിലൊ ത്രോണോസിലോ വയ്ക്കുകയും ചെയ്യുന്നു. സന്ധ്യാ നമസ്കാരവും സുത്താറയും തീർത്തു കഴിയുമ്പോൾ സ്ളീബായുടെ ഏതെങ്കിലും നിർത്തുകൾ ചൊല്ലിക്കൊണ്ട് കുരിശെടുത്ത് കൊണ്ട് വന്നു ഗോഗുൽത്താ പ്രതിഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നു.
അതായത് സ്ളീബാ പ്രതിഷ്ഠ വൈകിട്ട് തന്നെ. എന്നാൽ പിറ്റെ ദിവസം കുരിശ് വച്ചാലും മതിയെന്നൊരു സാവകാശവും ഇതിൽ പറയുന്നുണ്ട്. എങ്കിലും മുൻഗണന തലേന്ന് വൈകിട്ട് പ്രതിഷ്ഠിക്കുന്നതിനു തന്നെയാണ് നൽകിയിരിക്കുന്നത്.
അതായത് സ്ളീബാ പ്രതിഷ്ഠ വൈകിട്ട് തന്നെ. എന്നാൽ പിറ്റെ ദിവസം കുരിശ് വച്ചാലും മതിയെന്നൊരു സാവകാശവും ഇതിൽ പറയുന്നുണ്ട്. എങ്കിലും മുൻഗണന തലേന്ന് വൈകിട്ട് പ്രതിഷ്ഠിക്കുന്നതിനു തന്നെയാണ് നൽകിയിരിക്കുന്നത്.
6. യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ നടപടിക്രമം
മലങ്കരയിൽ ഇന്ന് ഏറ്റവും പ്രചാരത്തിലിരിക്കുന്ന നടപടിക്രമവും ഇതാണ്. ഇതിൽ പറയുന്നത് ബുധനാഴ്ച തലേ സന്ധ്യയിൽ പ്രാർഥനയുടെ ആരംഭത്തിൽ കൗമാ കഴിഞ്ഞ് പട്ടക്കാരൻ മ്നോർത്തയിൽ സ്ളീബായുടെ ഏതെങ്കിലും ഗാനം ചൊല്ലിക്കൊണ്ട് കുരിശ് സ്ഥാപിക്കാം എന്നാണ്
ചുരുക്കത്തിൽ എല്ലാ നടപടിക്രമങ്ങളിലും തലേ ദിവസം ( ചൊവ്വാഴ്ച സന്ധ്യയോടു കൂടി) ഗോഗുൽത്തായും അതിൽ കുരിശും സ്ഥാപിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനു വ്യത്യസ്തമായ ഒരഭിപ്രായം കണ്ടത് ഫാ.ഡോ. ജോസഫ് ചീരൻ അച്ചൻ എഴുതിയ ഓർത്തഡോക്സ് ആരാധന : ശുശ്രൂഷകളും ശുശ്രൂഷകൻമാരും എന്ന പുസ്തകത്തിലാണ്. അതിൽ പിറ്റേന്ന് (പാതിബുധനാഴ്ച) സ്ളീബാ നാട്ടിയാൽ മതിയെന്നാണ് അച്ചൻ പറയുന്നത്. തലേ ദിവസം സ്ളീബാ നാട്ടണമെന്നത് പിൽക്കാലത്ത് കൂട്ടിചേർത്തതാണന്നു അച്ചൻ പറയുന്നു. എന്നാൽ അത് വസ്തുതാപരമല്ലയെന്നാണ് 1876 മുതൽ 1983 വരെയുള്ള കാലയളവിൽ രചിക്കപ്പെട്ട മേൽപറഞ്ഞ ആറോളം നടപടിക്രമങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
Wednesday, 27 February 2019
നാളെയും ഉണ്ട് പിരിയലേ നടക്കു; എങ്കിലും.. / ഡെറിൻ രാജു
മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയുടെ ബഡ്ജറ്റ് സമ്മേളനം 28/2/2019 -ൽ കൂടുകയാണല്ലോ. 800-ഓ 900-മോ കോടിയുടെ ബഡ്ജറ്റ് പാസാക്കി കൈയടിച്ച് ഉച്ചയുണ്ട് പിരിയുക എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ എന്തെങ്കിലും ചർച്ചയോ തീരുമാനമോ പ്രതീക്ഷിക്കുന്നില്ല. ആഗ്രഹമില്ലാത്തത് കൊണ്ടല്ല; മറിച്ച് പ്രതീക്ഷിക്കുന്നതിൽ വലിയ അർഥമില്ലായെന്നാണ് കഴിഞ്ഞ രണ്ട് വർഷത്തെ മാനേജിംഗ് കമ്മറ്റിയുടെ പ്രവർത്തനത്തിൽ നിന്ന് ബോദ്ധ്യമായതാണ്.
ഭരണഘടനയുടെ 84-ാം വകുപ്പിൽ ആണ്ടിൽ ഒരു തവണ ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് പറഞ്ഞിരിക്കുന്നതു കൊണ്ട് ആ ഭരണഘടനാ ബാധ്യത നിർവഹിക്കുവാൻ കൂടുന്നു എന്നതിനപ്പുറം നാളെയും ഒന്നും നടക്കില്ല.
"നമ്മുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം ചെയ്യണം. അതു ചുമതലയാണ്. അല്ലെങ്കിൽ ഇനിയത്തെ തലമുറ നമ്മെ കുറ്റം പറയും.'' അബ്ദള്ള പാത്രിയർക്കീസിന്റെ മുടക്ക് കൽപനയ്ക്കു ശേഷം 1087 ചിങ്ങം 14-ാം തീയതി ആലുവായിൽ കൂടിയ മലങ്കര പള്ളി പ്രതിപുരുഷൻമാരുടെ യോഗത്തിൽ പ്രതിനിധിയായ ഇ. ജെ. ജോൺ ചെയ്ത പ്രസംഗത്തിലെ വാചകമാണിത്. ഇന്നും പ്രസക്തമാണ് ഈ വാചകം. ദൈവാനുഗ്രഹത്താൽ സ്വാതന്ത്ര്യത്തിനു യുദ്ധം ചെയ്യേണ്ട സാഹചര്യം ഇന്നില്ല. എന്നാൽ വരും തലമുറ പഴി പറയേണ്ടി വരുന്ന ഒരുപാട് സാഹചര്യങ്ങളിൽ കൂടിയാണ് മലങ്കര സഭാന്തരീക്ഷം കടന്നു പോകുന്നത്. നിരവധിയായ പ്രശ്നങ്ങളെ സഭ അകത്തു നിന്നും പുറത്ത് നിന്നും നേരിടുമ്പോൾ അതിൽ ഏറ്റവും ക്രിയാത്മകവും ഫലപ്രദവുമായ പങ്കു വഹിക്കേണ്ട മാനേജിംഗ് കമ്മറ്റി നിഷ്ക്രിയമാകുന്നത് സഹതാപകരമാണ്. പ്രതീക്ഷയ്ക്ക് ഫലമുണ്ടാകില്ലെങ്കിലും നാളെത്തെ മാനേജിംഗ് കമ്മറ്റിയേയും പ്രതീക്ഷയോടെ നോക്കി കാണുവാനേ ഒരു സാധാരണ വിശ്വാസിക്കു സാധിക്കു. ആ പ്രതീക്ഷകൾ മാത്രമാണ് പങ്കുവയ്ക്കുന്നത്.
ബഹു. സുപ്രീം കോടതിയിൽ നിന്ന് അന്തിമ വിധി വന്നിട്ട് 2 വർഷം ആകുന്നു. ആ വിധിക്ക് ശേഷം വന്ന ഓരോ വിധിയിലും ബഹു. സുപ്രീം കോടതി 2017 ജൂലൈ 3-ലെ വിധി അവർത്തിക്കുകയുണ്ടായി. ഇത്രയും അനുകൂല സാഹചര്യത്തിലും വിധി നടത്തിപ്പിൽ അസാധാരണമായ കാലതാമസം സൃഷ്ടിക്കപ്പെടുന്നു. ലീഗൽ സെൽ എന്നയൊന്ന് പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കാര്യപ്രാപ്തിയുള്ളവരെ വച്ച് അത് പുന:സംഘടിപ്പിക്കണം. ഇല്ലെങ്കിൽ പുതിയത് നിയമിക്കണം. വിധി നടത്തിപ്പിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ലീഗൽ സെൽ മാനേജിംഗ് കമ്മറ്റിക്ക് രണ്ട് മാസം കൂടുമ്പോൾ റിപ്പോർട്ട് നൽകണമെന്നും അസോസിയേഷൻ സെക്രട്ടറി ആ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് വരുന്ന മാനേജിംഗ് കമ്മറ്റിയിൽ അവതരിപ്പിക്കുകയും ചെയ്യണമെന്ന് ഒരു തീരുമാനം എടുക്കുവാൻ നാളെത്തെ കമ്മറ്റിക്ക് സാധിക്കുമോ? അവതരിപ്പിക്കുന്നയാൾക്കോ കേൾക്കുന്നയാൾക്കോ പ്രയോജനമില്ലാത്ത എത്രയെത്ര പ്രമേയങ്ങളാണ് അവതരിപ്പിച്ചു കൂട്ടുന്നത്? അങ്ങനെയാകരുത്. ഇതൊന്നും അസാധ്യമല്ല; അന്ത്യോഖ്യൻ സഭയ്ക്കുള്ളതു പോലെ തന്നെ മലങ്കരസഭയ്ക്ക് അന്ത്യോഖ്യൻ സിംഹാസനത്തിൽ അവകാശമുണ്ടെന്ന് പ. പത്രോസ് തൃതീയൻ പാത്രിയർക്കീസിനെക്കൊണ്ട് സമ്മതിപ്പിച്ച് മുദ്ര വയ്പ്പിച്ചവർ നിങ്ങളുടെ മുൻഗാമികളായി ഉണ്ട്. ഇന്ന് സഭ ഏറ്റവും സവിശേഷമായ പ്രതിസന്ധി നേരിടുന്നത് പെരുമ്പാവൂരാണ്. അനുകൂലമായ വിധിയുണ്ടായപ്പോൾ 40 വർഷമായി സഭയ്ക്കുണ്ടായിരുന്ന വീതം നഷ്ടമായി; സഭ അടിയന്തിരമായ ഇടപെടേണ്ടത് അവിടെയാണ്. രണ്ട് രക്തസാക്ഷികളുടെ രക്തം വീണ മണ്ണാണത്. അതിനോട് ഒരു പ്രതിപത്തി സഭ കാണിച്ചില്ലെങ്കിൽ പിന്നെ ആരോടാണ് കാണിക്കുന്നത്; ആരാണ് നീതി പ്രതീക്ഷിക്കേണ്ടത്. ഈ അവസ്ഥ നാളെ അങ്കമാലി ഭദ്രാസനത്തിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുകയും സഭയാകമാനം അതിനു പിന്തുണ നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
രണ്ടാമതായി പരിഗണിക്കേണ്ടത് പ. പിതാവിന്റെ ഭരണഭാരം ലഘൂകരിക്കുവാനുള്ളതാണ്. നിലവിൽ സെൻട്രൽ ഭദ്രാസനത്തെ കുടാതെ കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, സൗത്ത് വെസ്റ്റ് അമേരിക്ക, കുന്നംകുളം, മലബാർ എന്നീ ഭദ്രാസനങ്ങൾ പ. ബാവാ തിരുമേനിയാണ് ഭരിക്കുന്നത്. പേരിനു സഹായമെത്രാൻമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും മുഴുവൻ സമയ മെത്രാന്മാരില്ലാത്തത് പല പ്രതിസന്ധികളും ഭരണ നിർവണത്തിൽ ഉണ്ടാകുന്നു. അതിനു രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കാം. ഒന്നുകിൽ ഭരണഘടനയുടെ 113-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി, മുഴുവൻ സമയ മെത്രാപ്പോലീത്താമാരെ വാഴിച്ച് ചുമതല ഏൽപ്പിക്കുക. അല്ലെങ്കിൽ പത്ത് വർഷം മുമ്പ് സൃഷ്ടിച്ച അശാസ്ത്രീയമായ ഭദ്രാസന വിഭജനം റദ്ദ് ചെയ്ത് ഭദ്രാസനങ്ങൾ പുന:ക്രമീകരിച്ച് നിലവിലെ മെത്രാപ്പോലീത്താമാരെ ചുമതല ഏൽപ്പിക്കുക. എന്ത് തന്നെയായാലും ഇപ്പോൾ നിലവിലിരിക്കുന്ന അവസ്ഥ എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണ്.
അവസാനമായി, ഒരു അന്വേഷണ കമ്മീഷന്റെ കാര്യമാണ്. അടുത്ത കാലത്ത് സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് അഞ്ച് വൈദികർ ഉൾപ്പെട്ട പീഡനക്കേസാണ്. അഞ്ചെട്ടു മാസങ്ങൾക്ക് മുമ്പൊരു അന്വേഷണ കമ്മീഷനെ വച്ചിരുന്നു. എന്നാൽ എന്താണ് നിലവിലെ അവസ്ഥ? കമ്മീഷൻ ഒരു തവണയെങ്കിലും കൂടിയോ? എന്തായി തീരുമാനം? ഇത്തരം കാര്യങ്ങളിൽ ഒരു വിവരവും പുറത്തേക്ക് വന്നിട്ടില്ല. സഭ ഇത്രയേറ അവഹേളിക്കപ്പെട്ട ഒരു സാഹചര്യം അടുത്തെങ്ങും ഉണ്ടായിട്ടില്ല. അതിൽ ഒരു നടപടി ഉണ്ടായി കാണേണ്ടത് ഈ വിഴുപ്പിന്റെ ഭാണ്ഡം കുറച്ചെങ്കിലും പേറിയ ഓരോ വിശ്വാസിക്കുമുണ്ട്. ആ ഒരു ഉത്തരവാദിത്തവും മാനേജിംഗ് കമ്മറ്റി ഏറ്റെടുക്കണം.
ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തോട് അൽപം നീതി പുലർത്തുക മാത്രമാണ് ആവശ്യപ്പെടുന്നത്. അബ്ദുള്ള പാത്രിയർക്കീസിന്റെ മുഖത്ത് നോക്കി ലൗകികാധികാരം തരാൻ സൗകര്യമില്ലെന്ന് പറഞ്ഞ എം. പി. വർക്കിക്കും, മെത്രാപ്പോലീത്താ ഒറ്റക്കല്ല ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ കൂടെയാണെന്നും പറഞ്ഞ ഇ. ജെ. ജോണിനും പിൻഗാമികൾ ഉണ്ടാകണം. ആ മണ്ണ് വിളിച്ചു പറയുന്ന ശബ്ദം ആ നടുമുറ്റത്ത് നിൽക്കുമ്പോൾ കേൾക്കുവാൻ സാധിക്കണം. അപ്പോൾ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമാകും. പേരിന്റെ കൂടെ മുൻ മാനേജിംഗ് കമ്മറ്റിയംഗം എന്ന ലേബലിനു മാത്രമാണോ ഞാൻ വരുന്നതെന്ന് കമ്മറ്റി ഹാളിലേക്ക് കയറുമ്പോൾ ഒന്നു ആലോചിക്കുക. എന്താണ് ഉത്തരവാദിത്തമെന്ന് മനസിലാക്കുക; അതനുസരിച്ച് പ്രവർത്തിക്കുക. സഭ അതത്രയും നിങ്ങളിൽ നിന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.
(തലക്കെട്ടിനു കടപ്പാട് : ഡോ. എം. കുര്യൻ തോമസിന്റെ "വരുവിൻ നമുക്ക് ഉണ്ട് പിരിയാം" എന്ന ലേഖനം)
Subscribe to:
Posts (Atom)
ഒരു കുളിരോർമ്മയായി തോറാന
വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...
-
ക്വിസ് നമ്പർ 1 : ചോദ്യങ്ങൾ 1: ഞാൻ ഒരു ട്രഷറി സൂക്ഷിപ്പുകാരനാണ്. എന്റെ യജമാനൻ യിസ്രായേൽക്കാരെ സ്വന്തദേശത്തിലേക്ക് പോകാൻ അനുവദിച്ചു. അപ്പോൾ...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...
-
നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്...
