ക്രിസ്തുവിനെ പലർക്കും പല രീതിയിലായിരുന്നുവല്ലോ പരിചയം. പത്രോസും സഖാക്കളും അവനെ നേരിട്ടറിഞ്ഞു; എന്നാൽ മർക്കോസിനു അവനെ അത്ര പരിചയമില്ലായിരുന്നു എന്നാണ് സൂചന; എങ്കിലും അറിയാമായിരുന്നു. എപ്പോഴോ ഒരിക്കൽ തന്നെ എടുത്ത് മടിയിൽ വച്ചു എന്നതിനപ്പുറമായി വലിയ പരിചയം ഇഗ്നാത്തിയോസിനു ഉണ്ടായിരുന്നോ എന്നു സംശയമാണ്. പൗലോസാകട്ടെ ഏതാണ്ട് സമകാലികരായിരുന്നെങ്കിലും ക്രിസ്തുവിൻ്റെ ജീവിതകാലത്ത് അദ്ദേഹത്തെ കണ്ടതായും സൂചനയില്ല. തന്നെ നേരിട്ട് കണ്ടതും അറിഞ്ഞതുമായ തലമുറകൾ കടന്നു പോയപ്പോൾ എന്നാൽ ക്രിസ്തു മാഞ്ഞു പോയില്ല. അവൻ അവൻ്റെ ആശയങ്ങളിൽ ജീവിച്ചു. നേരിട്ട് കണ്ട ജനതതിക്കപ്പുറമായി സഹസ്രങ്ങൾ ആ ആശയവും ആ ജീവിതവും ദർശനവും ഏറ്റുവാങ്ങി; പ്രതിസന്ധി പ്രയാസഘട്ടങ്ങളിൽ ആ ജീവിതം നമുക്ക് നൽകിയ വിപ്ലവാശയങ്ങളും ആശ്വാസ-പ്രത്യാശകളും അണയാത്ത പ്രകാശമായി ഇന്നും നിലകൊള്ളുന്നു.
Friday, 1 November 2024
വീണ്ടുമൊരു പരുമലക്കാലം!
കാലാതിവർത്തിയായ ആ നിലനിൽപ്പിൻ്റെ മറ്റൊരു രൂപം മലങ്കരയ്ക്കു ചിരപരിചിതമാണ്. വീണ്ടും ആ ഓർമ്മ സജീവമാകുന്ന കാലമാണിത്. പരിമളമിയലുന്ന മലങ്കരയുടെ വലിയ മാർ ഗ്രീഗോറിയോസിൻ്റെ ഓർമ്മ!
ഒന്നേമുക്കാലോളം നൂറ്റാണ്ടിനപ്പുറം ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്; ഒരു ചെറിയ ശിഷ്യ സമ്പത്താർജിച്ച്, ഒരു മെത്രാപ്പോലീത്തയായി, 54 വർഷങ്ങൾ മാത്രം ജീവിച്ച്, അതിൽ ഏറിയ പങ്കും പമ്പാനദിയുടെ സംഭാവനയായ പരുമല ദ്വീപിൽ കഴിഞ്ഞുകൂടിയ ഒരു മനുഷ്യൻ. തൻ്റെ മരണത്തിൻ്റെ 122 വർഷങ്ങൾക്കിപ്പുറവും പ്രസക്തമായ ഒരു പ്രകാശരശ്മിയായി നിലകൊള്ളുന്നു. ആ ഓർമ്മ തന്നെ അന്ധകാരമയമായ നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാൻ പര്യാപ്തമായതാണ്. കൂരിരുളിൽ തെളിഞ്ഞു കത്തുന്ന വഴിവിളക്കാണ്. എങ്ങനെയാണ് ക്രിസ്തു ബോധ്യവും പരുമല തിരുമേനിയും സാമ്യമുള്ളതാകുന്നത്? തന്നെ കണ്ടറിഞ്ഞ ശിഷ്യരും അവരുടെ ശിഷ്യരും കടന്നു പോയെങ്കിലും ക്രിസ്തു കാലാതീതമായും അതിർത്തികളില്ലാതെയും പ്രഘോഷിക്കപ്പെട്ടതു പോലെ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയും സ്മരിക്കപ്പെടുന്നു; ശിഷ്യരും അവരുടെ ശിഷ്യരും വരച്ചു കാട്ടി നമ്മെ ബോധ്യപ്പെടുത്തിയ ഒരു വിശുദ്ധ പർവത്തിലൂടെ. ആ പർണ്ണശാലയും മണ്ണും അനേകായിരങ്ങൾക്ക് അവരുടെ വിഷമതകൾ ഇറക്കി വച്ച് ആശ്വാസം കണ്ടെത്താവുന്ന ഇടമായിരിക്കുന്നു. മലങ്കരയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നും ആ ചെറുദ്വീപിലുറങ്ങുന്ന മുനിയാണ്. ആ മുനി കാട്ടിയ വഴിയും പഠിപ്പിച്ചേൽപ്പിച്ച പാഠങ്ങളുമാണ്.
മലങ്കരയുടെ മന:സാക്ഷിയും ശക്തിസ്രാേതസും പരുമലയുടെ ആ മണ്ണിലുറങ്ങുന്ന ഗുരുവാണ്. ഗുരു കടന്നു പോയിക്കഴിഞ്ഞു ഗുരുവിൻ്റെ ശിഷ്യർ ആ കബറിങ്കൽ ആശ്വാസം കണ്ടെത്തിയവരാണ്. അവരുടെ ശിഷ്യരോട് ആ മണ്ണിൻ്റെ പവിത്രത പറഞ്ഞേൽപ്പിച്ചാണ് അവരും കടന്നു പോയത്. അവർ അവരുടെ അനുഗാമികളോടും. അതിലേറ്റവും സവിശേഷമായി നമ്മൾ അനുസ്മരിക്കേണ്ട നിരവധി പേരുകളുണ്ട്. താൻ എപ്പോഴും പ്രാർഥിക്കാൻ ഏൽപ്പിച്ചിരുന്ന കൊച്ചു മെത്രാച്ചൻ്റെ വിയോഗമറിഞ്ഞ് തളർന്നു പോയ, കബറടക്ക ശുശ്രൂഷയിൽ കാർമികത്വം വഹിക്കാൻ പോലും തൻ്റെ ദുഃഖഭാരം സമ്മതിക്കാതിരുന്ന പുലിക്കോട്ടിൽ മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെയും തൻ്റെ ഗുരുവിൻ്റെ അംശവസ്ത്രങ്ങൾ അണിഞ്ഞു തന്നെ അടക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച പരിശുദ്ധ ഗീവറുഗീസ് ദ്വിതിയൻ ബാവായുടെയും തനിക്കു പരുമല തിരുമേനിയുടെ സന്നിധിയിലുള്ള ചികിത്സയും വിശ്രമവും മതിയെന്ന് തീരുമാനിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവായുടെയും തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ നമ്മെ വഴി നടത്തുന്നു. ആ ഓർമ്മ തന്നെ ഒരു സൗരഭ്യമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാൻ കരുത്തേകുന്ന ഒരു ധൈര്യമാണ്.
ഡെറിൻ രാജു.
Subscribe to:
Post Comments (Atom)
കുരിശ് ഒരു പ്രതീക്ഷയാണ്
ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും? വനത്തിൻ്റെ പകുതി വരെ എന്നാണ് ഏതൊരാൾക്കും പറയാവുന്ന ഉത്തരം. കാരണം പകുതി പിന്നിട്ടാ...
-
(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്; ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല) മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവ...
-
ആരാധനാവര്ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്ഷാടിസ്ഥാനത്തില് തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സ...
-
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ. 25-3 -1996, 5...
No comments:
Post a Comment